UDF Mulls Support for G. Sudhakaran as He Contests as Independent
അമ്പലപ്പുഴയില്‍ ജി.സുധാകരനെ യുഡിഎഫ് പിന്തുണച്ചേക്കും. പാര്‍ട്ടിയും മുന്നണിയും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതികരിച്ചു. സുധാകരൻ നിയമസഭയിൽ ഉണ്ടാകേണ്ട നേതാവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സുധാകരൻ സ്വതന്ത്രനായാൽ പിന്തുണ പ്രഖ്യാപിക്കുന്നതിനായി അമ്പലപ്പുഴ സീറ്റ് മാറ്റിവച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും കോൺഗ്രസിൽ പുരോഗമിച്ചിരുന്നത്.
Likewise Read: ജി. സുധാകരന്‍ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും
കെ.സി.വേണുഗോപാലും വി.ഡി.സതീശനും സുധാകരനുമായി ആശയവിനിമയവും നടത്തിയിരുന്നു. പിന്തുണ നൽകാൻ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നെങ്കിലും മുന്നണിക്കുള്ളിൽ വിശദമായ ചർച്ച നടക്കും. സുധാകരനെ വിസ്മയപട്ടികയിൽ ഉൾപ്പെടുത്തിയ വി.ഡി.സതീശൻ, ഉത്തമരായ കമ്യൂണിസ്റ്റുകള്‍ സി.പി.എമ്മിൽ നിന്ന് അകലുകയാണെന്ന് കുറ്റപ്പെടുത്തി.
സുധാകരൻ സ്വകാര്യനായ നേതാവെന്ന് സണ്ണി ജോസഫും നിയമസഭയിൽ ഉണ്ടാകേണ്ട നേതാവെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. അമ്പലപ്പുഴയുടെ ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് കോൺഗ്രസ് വിജയിച്ചിട്ടുള്ളത്. ഒടുവിൽ വിജയിച്ചത് 2001ലും. സുധാകരൻ വിജയിക്കുന്നതിനൊപ്പം സുധാകരന്റെ സാന്നിധ്യം ആലപ്പുഴയിലെ മറ്റ് മണ്ഡലങ്ങളിലും അനുകൂലമായി പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് കണക്കൂക്കൂട്ടുന്നത്.
ജി.സുധാകരന്‍ സ്വതന്ത്രനായി മല്‍സരിക്കും
സി.പി.എമ്മുമായി ആറര പതിറ്റാണ്ടോളം നീണ്ട ബന്ധം അവസാനിപ്പിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് ജി സുധാകരൻ. യുഡിഎഫിന്റെ പിന്തുണതേടിയിട്ടില്ലെന്നും വി.എസിന്‍റെ മകൻ എതിരാളിയായാലും മൽസരിക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് വലിയ അപമാനം നേരിട്ടുവെന്ന് പറഞ്ഞ സുധാകരൻ എളമരം കരീമിനും ആലപ്പുഴയിൽ നിന്നുള്ള നേതാക്കൾക്കുമെതിരെ ആഞ്ഞടിച്ചു.
പാർട്ടിയിൽ നിന്ന് നേരിടേണ്ടിവന്ന അവഗണന അടക്കം അഞ്ചു വർഷമായി ഉള്ളിൽ ഉമിത്തീപ്പോലെ നീറിപ്പുകഞ്ഞതെല്ലാം ഒരു മണിക്കൂറിലധികം നീണ്ട വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചാണ് ജി സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിപുലമായ കൺവെൻഷനുകളോ ചുവരെഴുത്തോ നടത്തില്ല. താൻ ഇപ്പോൾ പാർട്ടി അംഗമല്ല. എല്ലാ വിഭാഗം ജനങ്ങളുടെയും വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പാർട്ടിയുടെയും മുന്നണിയുടെയും ഭാഗമാകില്ല. സർക്കാരിനെതിരെ സംസാരിക്കില്ലെന്നും പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്നും സുധാകരൻ്റെ കൗശലത്തോടെയുള്ള പ്രതികരണം.
ENGLISH SUMMARY:
G. Sudhakaran is set to contest as an independent candidate from Ambalappuzha, having announced his departure from the CPM after facing significant disrespect. This development has led to discussions within the UDF about potentially supporting him, with leaders like V. D. Satheesan and Ramesh Chennithala expressing their regard for him.
mmtv-tags-breaking-news 3dod35q2mhu3d0teos93jitshr-list mmtv-tags-g-sudhakaran 7ipe0laesc08q7o0ea2qnr1mgd 562g2mbglkt9rpg4f0a673i02u-list political-desk mmtv-tags-assembly-election-2026-kerala
